അധ്യാപകർ സ്വകാര്യ സ്‌ഥാപനങ്ങളിൽ ട്യൂഷൻ എടുത്താൽ ജോലി തെറിക്കും; നിരീക്ഷിക്കാൻ പിടിഎ

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കർശന നിർദ്ദേശം നൽകി. സർക്കാർ ജോലിയിലിരിക്കെ ഇത്തരം നടപടികൾ ചട്ടവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
V Sivankutty
മന്ത്രി വി ശിവന്‍ കുട്ടി
Ajwa Travels

തിരുവനന്തപുരം: ക്രിസ്‌മസ്‌ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ, കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. സർക്കാർ ജോലിയിലിരിക്കെ ഇത്തരം നടപടികൾ ചട്ടവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും സ്വീകരിക്കും. സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പിടിഎ അധികൃതരോട് മന്ത്രി അഭ്യർഥിച്ചു.

എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്‌മസ്‌ പരീക്ഷക്ക് മുൻപ് യുട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ഇതിൽ ശക്‌തമായ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തി ഒരുമാസത്തിനകം സമിതി റിപ്പോർട് സമർപ്പിക്കണം.

ചോദ്യപേപ്പർ ചോർന്ന സംഭവം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്‌ചയുണ്ടെങ്കിൽ പരിഹരിക്കും. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നേരിട്ട് ഡിജിപിയെ കണ്ട് പരാതി നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകുമെന്നും ശിവൻകുട്ടി പറഞ്ഞു.

ക്രിസ്‌മസ്‌ പരീക്ഷയുടെ ചോദ്യപേപ്പർ ഓൺലൈൻ ട്യൂഷൻ ചാനൽ വഴി ചോർന്ന സംഭവം പോലീസ് ക്രൈം ബ്രാഞ്ചും വിദ്യാഭ്യാസ വകുപ്പുമാണ് അന്വേഷിക്കുന്നത്. എഡിജിപി എച്ച് വെങ്കിടേഷിനാണ് ക്രൈം ബ്രാഞ്ച് അന്വേഷണ ചുമതല. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ എസ് ഷാനവാസ് ചെയർമാനായ ആറംഗ സമിതിയാണ് വകുപ്പുതല അന്വേഷണം നടത്തുക.

Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE