ഹമാസ് നേതാവിനെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം; 71 പേർ കൊല്ലപ്പെട്ടു

ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരിൽ ഒരാളാണ് ദൈഫെന്നാണ് ഇസ്രയേൽ പറയുന്നത്.

By Trainee Reporter, Malabar News
Gaza
Image Courtesy to AP
Ajwa Travels

കയ്‌റോ: ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. 289 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖാൻ യൂനിസിന് സമീപം അൽ- മവാസി മേഖലയിലാണ് ആക്രമണം ഉണ്ടായത്.

ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിലും കയ്‌റോയിലും ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. ഇസ്രയേൽ സേന സുരക്ഷിത മേഖലയായി അംഗീകരിച്ച ഇടമാണ് അൽ- മവാസി. അതുകൊണ്ടുതന്നെ ഒട്ടേറെ പലസ്‌തീൻകാർ ഇവിടെ അഭയം പ്രാപിച്ചിരുന്നു. എന്നാൽ, ആക്രമണം നടത്തിയ സ്‌ഥലത്ത്‌ ഹമാസ് പ്രവർത്തകർ മാത്രമാണ് ഉണ്ടായിരുന്നതെന്നും സാധാരണക്കാർ ഉണ്ടായിരുന്നില്ലെന്നുമാണ് ഇസ്രയേൽ സേനയുടെ വിശദീകരണം.

അതേസമയം, ആക്രമണത്തിൽ മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരിൽ ഒരാളാണ് ദൈഫെന്നാണ് ഇസ്രയേൽ പറയുന്നത്. ഇതുവരെ ഏഴ് തവണ ദൈഫിനെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

Most Read| നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; നാലാം തവണയും കേരളം ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE