എല്ലാം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിന്? ദേവസ്വം ബോർഡിന് എന്താണ് പണി?

സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യ ഹരജികളിൽ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.

By Senior Reporter, Malabar News
High Court
Rep. Image
Ajwa Travels

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെയും ദേവസ്വം ബോർഡിനെതിരെയും രൂക്ഷവിമർശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ഹൈക്കോടതി ചോദിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യ ഹരജികളിൽ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. കേസിൽ പ്രതിചേർക്കപ്പെട്ട കെപി ശങ്കരദാസിനെ അറസ്‌റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഒരാൾ പ്രതിചേർത്ത അന്നുമുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും, അയാളുടെ മകൻ എസ്‌പിയാണ് അതാണ് ആശുപത്രിയിൽ പോയതെന്നും ജസ്‌റ്റിസ്‌ ബദറുദ്ദീൻ തുറന്നടിച്ചു.

ഈ സംസ്‌ഥാനത്ത്‌ എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്‌ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും വ്യക്‌തമാക്കി. ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒരുകാരണവശാലും ഒഴിയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എല്ലാം പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോർഡെന്നും കോടതി ചോദിച്ചു. ഗോവർധൻ, എ. പത്‌മകുമാർ, മുരാരി ബാബു എന്നിവരുടെ ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. പ്രതികളുടെ ജാമ്യഹരജി വിധി പറയാനായി മാറ്റി.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE