തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്‌ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. സ്‌ഥാപനത്തിലെ എട്ടുപേർക്കും കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെ ചികിൽസയിൽ ഉള്ളത്.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. സ്‌ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. എന്നാൽ, അനുവിന് കോളറ സ്‌ഥിരീകരിക്കാനോ അനുവിന്റെ സ്രവ സാമ്പിൾ ഉൾപ്പടെ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല.
ഇതിന് പിന്നാലെ പത്ത് വയസുകാരന് കോളറ സ്‌ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്താൻ തുടങ്ങിയത്. വയറിളക്കവും ഛർദിയും കാരണം അന്തേവാസികളിൽ ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തതിന് പിന്നാലെ ഹോസ്‌റ്റൽ താൽക്കാലികമായി പൂട്ടിയിരുന്നു.
Most Read| കേരളത്തിന്റെ സ്വപ്‌ന പദ്ധതി തീരമണഞ്ഞു; വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി