എട്ടുപേർക്ക് കൂടി കോളറ ലക്ഷണം; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

By Trainee Reporter, Malabar News
cholera
Rep. Image
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്‌ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. സ്‌ഥാപനത്തിലെ എട്ടുപേർക്കും കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെ ചികിൽസയിൽ ഉള്ളത്.

ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. സ്‌ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. എന്നാൽ, അനുവിന് കോളറ സ്‌ഥിരീകരിക്കാനോ അനുവിന്റെ സ്രവ സാമ്പിൾ ഉൾപ്പടെ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല.

ഇതിന് പിന്നാലെ പത്ത് വയസുകാരന് കോളറ സ്‌ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്താൻ തുടങ്ങിയത്. വയറിളക്കവും ഛർദിയും കാരണം അന്തേവാസികളിൽ ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തതിന്‌ പിന്നാലെ ഹോസ്‌റ്റൽ താൽക്കാലികമായി പൂട്ടിയിരുന്നു.

Most Read| കേരളത്തിന്റെ സ്വപ്‌ന പദ്ധതി തീരമണഞ്ഞു; വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE