വാഹനങ്ങളിലെ രൂപമാറ്റം; കർശന നടപടി, 5000 രൂപ പിഴ- ലൈസൻസും പോകും

ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നവർക്ക് എതിരെയും നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
Sanju Techy Case
സഞ്ജു ടെക്കി
Ajwa Travels

കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നവർക്ക് എതിരെയും നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.

യൂട്യൂബർ സഞ്‌ജു ടെക്കി വണ്ടിയിൽ രൂപമാറ്റം വരുത്തിയ കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ശേഖരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസറോട് കോടതി നിർദ്ദേശിച്ചു. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കാം. തുടങ്ങിയവയാണ് കോടതിയുടെ നിർദ്ദേശം.

കാറിൽ നീന്തൽക്കുളം ഒരുക്കി കലവൂർ സ്വദേശിയായ വ്‌ളോഗർ ടിഎസ് സജു (സഞ്‌ജു ടെക്കി) റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിനോട് റിപ്പോർട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ആർടിഒ ഇന്ന് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. സഞ്‌ജു ടെക്കിക്കെതിരെ ആലപ്പുഴ മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുമുണ്ട്.

മോട്ടോർ വാഹനവകുപ്പിന്റെ കുറ്റപത്രം ആലപ്പുഴ ജൂഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ മോട്ടോർ വാഹന നിയമലംഘനത്തിന് കർശന നടപടികൾ സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. സഞ്‌ജുവും കാറോടിച്ച സുഹൃത്ത് സൂര്യനാരായണനുമാണ് കേസിലെ പ്രതികൾ. ആറുമാസം മുതൽ ഒരുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന അപകടകരമായ രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം. ഇതിനിടെ, ആർടിഒയുടെ ശിക്ഷാനടപടികളെ പരിഹസിച്ച് സഞ്‌ജു യൂട്യൂബിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. കേസെടുത്തതിന് ശേഷം തന്റെ യൂട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും പത്ത് ലക്ഷം രൂപ ചിലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്‌തി കിട്ടിയതിന് എല്ലാവർക്കും നന്ദിയുണ്ടെന്നുമായിരുന്നു വീഡിയോ.

തുടർന്ന് ഹൈക്കോടതിയാണ് പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ ആർടിഒയോട് നിർദ്ദേശിച്ചത്. തുടക്കത്തിൽ ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആണ് കേസിൽ നടപടിയെടുത്തത്. സഞ്‌ജു ടെക്കിയുടെ ടാറ്റ സഫാരിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച സുഹൃത്തിന്റെ ലൈസൻസ് ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് എംവിഡിയെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്‌തത്‌. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസിൽ ഇടപെട്ടത്.

Most Read| ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE