ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ലഷ്‌കറെ ത്വയിബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും കശ്‌മീരിൽ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള രണ്ടുപേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചു.
നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്‌മയിൽ റോയർ, സൈതുന കോളേജിന്റെ സഹസ്‌ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നതെന്ന് സഖ്യകക്ഷി നേതാവായ ലോറാ ലൂമിയർ പറഞ്ഞു.
യുഎസ് പൗരൻമാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004ൽ യുഎസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്‌തിരുന്നു. എഫ്ബിഐ അന്വേഷണത്തിൽ അൽ-ഖ്വയ്‌ദയ്‌ക്കും ലഷ്‌കറിനും റോയർ സഹായം നൽകിയതായും കണ്ടെത്തി. തുടർന്ന് 20 വർഷത്തെ തടവുശിക്ഷ ലഭിച്ചെങ്കിലും 13 വർഷം മാത്രമാണ് റോയർ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമർ പറയുന്നത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ