63,000 കോടിയുടെ റഫാൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും

22 സിംഗിൾ സീറ്റർ ജെറ്റുകളും നാല് ഇരട്ട സീറ്റ് ട്രെയിനർ വിമാനങ്ങളുമാണ് വാങ്ങിക്കുക. 2031ഓടെ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷ.

By Senior Reporter, Malabar News
Rafale_Malabar news
Ajwa Travels

ന്യൂഡെൽഹി: 63,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും. 2031ഓടെ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. നാവികസേനയ്‌ക്കായി മറീൻ (റഫാൽ എം) വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഇന്ത്യ വാങ്ങുന്നത്.

22 സിംഗിൾ സീറ്റർ ജെറ്റുകളും നാല് ഇരട്ട സീറ്റ് ട്രെയിനർ വിമാനങ്ങളുമാണ് വാങ്ങിക്കുക. നാവികസേനയുടെ വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയിൽ റഫാൽ എം വിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം. കാലപ്പഴക്കം മൂലം നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങൾക്ക് പകരമായിട്ടാണ് റഫാൽ എം വരിക.

രാജ്യത്തിന്റെ സമുദ്രശക്‌തി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാർ. ലോകത്തെ ഏറ്റവും ആധുനികമായ നാവിക പോർവിമാനമായാണ് റഫാൽ എം വിലയിരുത്തപ്പെടുന്നത്. നിലവിൽ ഫ്രഞ്ച് നാവികസേനയ്‌ക്ക് മാത്രമാണ് റഫാൽ എം പോർവിമാനങ്ങളുള്ളത്. കരാറിലൂടെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം ഊട്ടിയുറപ്പിക്കാനും സാധിക്കും. നിലവിൽ 36 റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാണ്.

Most Read| ഇന്ത്യാവിരുദ്ധ ഉള്ളടക്കം; പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE