തിരുവനന്തപുരം: കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്‌ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നിയിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല സ്‌ഥാനത്തിനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്നതോ ജാഥ നടത്തുന്നതോ ആയ പതിവില്ലെന്നും വ്യക്‌തമാക്കി. ഉമ്മൻ ചാണ്ടി അടക്കം ആര് മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ എത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുസ്‌ലിം ലീഗിന് പ്രതിപക്ഷ നേതാവിനോട് അവിശ്വാസം ഉള്ളതായി കരുതുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം എന്ത് വേണമെന്നുള്ളത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്; ചെന്നിത്തല പറഞ്ഞു.
മാത്രവുമല്ല കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തു നിന്ന് മാറി രണ്ടര വര്‍ഷത്തോളം ഒരു പദവിയും ഇല്ലാതെ നിന്നിട്ടുണ്ട് എന്നും മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അന്ന് എന്താകുമായിരുന്നു എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഹൈക്കമാന്റിന്റെ ഇടപെടലിന് ശേഷമാണ് അന്ന് ആഭ്യന്തര മന്ത്രിയായി സ്‌ഥാനമേറ്റെടുത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തനിക്ക് എല്ലാത്തിലും വലുത് കോൺഗ്രസ് പാര്‍ട്ടിയാണെന്നും പാര്‍ട്ടി പറയുന്നതെന്തും കേൾക്കുന്നതാണ് ശീലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കർഷക സമരത്തെ കളങ്കപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു; സീതാറാം യെച്ചൂരി