ശ്രീനഗർ: സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ. മുഖ്യമന്ത്രി ഒമർ അബ്‍ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയം മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുമെന്നാണ് റിപ്പോർട്.
സത്യപ്രതിജ്‌ഞ കഴിഞ്ഞതിന് പിന്നാലെ വ്യാഴാഴ്‌ച ശ്രീനഗറിലെ സിവിൽ സെക്രട്ടറിയേറ്റിലാണ് മന്ത്രിസഭയുടെ ആദ്യ യോഗം ചേർന്നത്. യോഗത്തിൽ നാഷണൽ കോൺഫറൻസിലെ അബ്‌ദുൽ റഹീമിനെ നിയമസഭയുടെ പ്രേം ടേം സ്‌പീക്കറായി തിരഞ്ഞെടുത്തു. ജനങ്ങളോടുള്ള പെരുമാറ്റം സൗഹൃദപരമായിരിക്കണമെന്ന് കാബിനറ്റ് യോഗത്തിൽ ഒമർ അബ്‌ദുല്ല നിർദ്ദേശിച്ചു.
അധികാരത്തിലെത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും അല്ലാതെ അവരെ ബുദ്ധിമുട്ടിക്കാനല്ലെന്നും ഒമർ ഓർമിപ്പിച്ചു. ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പടെ അഞ്ചു മന്ത്രിമാരും ഒമറിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു. കശ്‌മീർ കുൽഗാമിൽ നിന്നുള്ള സകീന ഇട്ടുവാണ് മന്ത്രിമാരിൽ ഏക വനിത. ജാവേദ് റാണ, മുൻ മന്ത്രിയായിരുന്ന ജാവേദ് ദാർ, സതീഷ് ശർമ എന്നിവരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത മറ്റുള്ളവർ.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!