ഡെൽഹി: കസ്‌തൂരിരംഗൻ റിപ്പോർട്ടിൻമേൽ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും.
അന്തിമ വിജ്‌ഞാപനം ഇറക്കുന്നതിനായി കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രാലയം കേരളവുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിലവിൽ 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്‌ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1337 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
അതേസമയം ഈ പ്രദേശത്തെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്‌ഞാപനം ഇറക്കാമെന്ന നിര്‍ദ്ദേശമായിരുന്നു കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രാലയം മുന്നോട്ടുവെച്ചത്. എന്നാൽ കേരളം ഇത് അംഗീകരിച്ചിട്ടില്ല.
കേരളത്തോട് ഒഴിവാക്കേണ്ട പ്രദേശവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട് കേന്ദ്രം തേടിയിരുന്നു. അതുകൂടി കണക്കിലെടുത്തായിരിക്കും അന്തിമ വിജ്‌ഞാപനം ഇറക്കുക. ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിച്ചില്ലെങ്കിൽ നിലവിലെ കരട് വിജ്‌ഞാപനം വീണ്ടും പുതുക്കി ഇറക്കാനാകും സാധ്യത.
Most Read: ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്വിന്റൺ ഡികോക്ക്








































