പിങ്ക് പോലീസ് പരസ്യ വിചാരണ; ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത്

By Desk Reporter, Malabar News
pink-police
Ajwa Travels

തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പോലീസ് പരസ്യ വിചാരണയിൽ പെൺകുട്ടിയോടും പിതാവിനോടും ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത്. കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയും പിതാവ് ജി ജയചന്ദ്രനും തിരുവനന്തപുരത്തെത്തി ഡിജിപിയെ കണ്ടിരുന്നു.

പൊതുജന മധ്യത്തിൽ പെൺകുട്ടിയെ കള്ളിയാക്കി ചിത്രീകരിച്ച പിങ്ക് പോലീസ് നടപടിയിൽ പെണ്‍കുട്ടിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം. ഈ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് പിതാവും പെണ്‍കുട്ടിയും ഡിജിപിയോട് ആവശ്യപ്പെട്ടത്. വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടു.

ഉദ്യോഗസ്‌ഥക്കെതിരെ നടപടിയെടുക്കണമെന്നും ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നും ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നാല് മാസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അച്ഛനും മകൾക്കും ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി ഉണ്ടായത്. നഷ്‌ടപരിഹാരത്തിന് പുറമെ ഉദ്യോഗസ്‌ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഐജി ഹർഷിത അട്ടല്ലൂരി ഉൾപ്പടെ അന്വേഷിച്ച കേസിൽ പോലീസ് ഉദ്യോഗസ്‌ഥക്ക് അനുകൂലമായി ആയിരുന്നു അന്വേഷണ റിപ്പോർട്. പരസ്യവിചാരണ നേരിട്ട എട്ടുവയസുകാരിയെ ഇപ്പോഴും കൗൺസിലിങ്ങിന് വിധേയയാക്കുന്നുണ്ട്.

Read also: ഗുരു രവിദാസ് ജയന്തി; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE