പെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്‌ഥരുടെ പേരുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്- നടപടിയുണ്ടാകും

വകുപ്പിലെ 373 ജീവനക്കാരാണ് അനധികൃതമായി പെൻഷൻ പണം തട്ടിയെടുത്തത്. ഇവർ കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കാനാണ് തീരുമാനം. കൂടാതെ, ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.

By Senior Reporter, Malabar News
pension fraud
Ajwa Travels

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. പണം തട്ടിയ ഉദ്യോഗസ്‌ഥരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വകുപ്പിലെ 373 ജീവനക്കാരാണ് അനധികൃതമായി പെൻഷൻ പണം തട്ടിയെടുത്തത്. ഇവർ കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കാനാണ് തീരുമാനം.

കൂടാതെ, ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ളർക്കും നഴ്‌സിങ് അസിസ്‌റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളിൽ നിന്നായി 1400 പേർ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയെന്നാണ് പുറത്തുവന്നത്. ഇവയിൽ ഓരോ വകുപ്പിൽ നിന്നുമുള്ള പട്ടിക പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

തട്ടിപ്പ് നടത്തിയവരെ എന്തിന് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. ഇവരെ സർക്കാർ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തു. ഏതറ്റവും കൂടുതൽ ജീവനക്കാർ ഉൾപ്പെട്ടിരിക്കുന്നത് ആരോഗ്യവകുപ്പിൽ നിന്നാണ്. നേരത്തെ, മണ്ണുസംരക്ഷണ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുത്തിരുന്നു.

Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE