തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്‌ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്‌ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് തീരുമാനം.
അതിന് മുൻപ് പ്രശ്‌നം പരിഹരിക്കണമെന്നാണ് സമിതിയുടെ ആവശ്യം. 140 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുടമകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്‌ടപ്പെട്ടു.
വിദ്യാർഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കണം. കൺസെഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കണം. ബസ് ഉടമകളിൽ നിന്ന് അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്‌ത്രീയമായ നടപടി പിൻവലിക്കണം. ബസ് ജീവനക്കാർക്ക് പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്‌ഥ ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!