‘ലവ് ജിഹാദ്’ ബിജെപിയുടെ സൃഷ്‌ടി; ലക്ഷ്യം മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുകയെന്നും ഗെഹ്‌ലോട്ട്

By Staff Reporter, Malabar News
ashok-gehlot image_malabar news
Ashok Gehlot
Ajwa Travels

ജയ്‌പൂര്‍: ‘ലവ് ജിഹാദ്’ എന്നത് രാജ്യത്തെ വിഭജിക്കാനും മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ലക്ഷ്യമിട്ട് ബിജെപി നിര്‍മിച്ച പദമാണെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ വിവാഹം വ്യക്‌തിപരമായ കാര്യമാണെന്നും നിയമം കൊണ്ട് അതിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാജസ്‌ഥാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

‘വിവാഹം പൂര്‍ണ്ണമായും ഒരു വ്യക്‌തിയുടെ അവകാശമാണ്. ഇത് തടയാന്‍ ഒരു നിയമം കൊണ്ടുവരുന്നത് പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണ്, അത് ഒരു കോടതിയിലും നില്‍ക്കില്ല. ജിഹാദിന് പ്രണയത്തില്‍ ഒരു സ്‌ഥാനവുമില്ല’, ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്‌തു.

ലവ് ജിഹാദിനെതിരെ വരുന്ന നിയമങ്ങള്‍ രാജ്യത്തെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുവാനും സാമൂഹിക സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കപ്പെടാനുമുള്ള തന്ത്രങ്ങളായിട്ടേ കാണാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്‌തമാക്കി.

കൂടാതെ ഇത്തരം നിയമങ്ങള്‍ പൗരൻമാര്‍ക്കിടയില്‍ വിവേചനം കാണിക്കരുതെന്ന ഭരണകൂട വ്യവസ്‌ഥയെ ഇല്ലതാക്കുന്നതാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

പരസ്‌പരം ഒന്നിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഭരണകൂടത്തിന്റെ കരുണയിലാണ് ജീവിക്കുക എന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്‌ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗെഹ്‌ലോട്ട് വ്യക്‌തമാക്കി.

ഈയിടെ ലവ് ജിഹാദിനെതിരെ 5 വര്‍ഷം കഠിന തടവ് ശിക്ഷയായി നടപ്പില്‍ വരുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല ലവ് ജിഹാദ് കേസുകള്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസ്‌താവനയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്റെ നയം വ്യക്‌തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE