‘ജനനായകന്’ പ്രദർശനാനുമതി; U/A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചത്. എന്നാൽ, ഈ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്‌തു.

By Senior Reporter, Malabar News
Jananayakan movie
Ajwa Travels

ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടണമെന്ന സെൻസർ ബോർഡ് ചെയർപേഴ്‌സന്റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്‌തു.

അതേസമയം, വിഷയത്തിൽ സെൻസർ ബോർഡ് അപ്പീലിന് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്. പൊങ്കലിനോട് അനുബന്ധിച്ച് വെള്ളിയാഴ്‌ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രദർശനം അവസാന നിമിഷം മാറ്റിവയ്‌ക്കുകയായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഇത്.

സെൻസർ ബോർഡിന്റെ നടപടിക്കെതിരെ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ പ്രഖ്യാപനവും വന്നത്.

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചത്. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

അതേസമയം, ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് പണം തിരികെ നൽകി. എന്നാൽ, വിജയ് ആരാധകർക്ക് ഫാൻസ്‌ അസോസിയേഷൻ നടത്തുന്ന പ്രദർശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണ് വെട്ടിലായത്. സിനിമ എന്ന് റിലീസായാലും ആദ്യ ഷോ കാണാൻ സൗകര്യം ഒരുക്കുമെന്നാണ് ഫാൻസ്‌ അസോസിയേഷൻ ഇവരെ അറിയിച്ചിരിക്കുന്നത്.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE