ചെന്നൈ: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. താമ്പ്രം റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു.
ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. ശ്വേതയുടെ കഴുത്തിനാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്. ഇതിന് ശേഷം പ്രതി രാമു കഴുത്തറുത്ത് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശ്വേത മരിച്ചിരുന്നു. പ്രതി ചികിൽസയിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണം പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
National News: പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ







































