പ്രാർത്ഥനയോടെ തുടക്കം; ഹറമിന്റെ മണ്ണിൽ ഉംറ തീർഥാടനം പുനരാരംഭിച്ചു

By News Desk, Malabar News
beginning of the umrah
Representational Image
Ajwa Travels

മക്ക: കോവിഡ് പശ്‌ചാത്തലത്തിൽ ഏഴ് മാസത്തോളമായി നിർത്തി വെച്ച ഉംറ തീർഥാടനം വീണ്ടും ആരംഭിച്ചു. മസ്‌ജിദുൽ ഹറം പ്രാർത്ഥനകളോടെ വിശ്വാസികളെ വരവേറ്റു. ഘട്ടം ഘട്ടമായി ഉംറ പുനരാരംഭിക്കുമെന്ന തീരുമാനം കഴിഞ്ഞ ആഴ്‌ചയാണ്‌ സൗദി ആഭ്യന്തര മന്ത്രാലയം എടുത്തത്.

ആദ്യഘട്ടത്തിൽ പ്രതിദിനം 6000 പേരെന്ന നിലയിൽ ആഭ്യന്തര തീർഥാടകർക്കാണ് ഞായറാഴ്‌ച മുതൽ പ്രവേശനം അനുവദിച്ചത്. ഈ മാസം 18 മുതൽ കൂടുതൽ പേരെ അനുവദിക്കും. രാജ്യത്തെ സ്വദേശികളും വിദേശികളുമായ തീർഥാടകരാണ് ഉംറക്ക് എത്തിയത്.

ഏഴ് മാസത്തിന് ശേഷം കഅ്ബ വലം വെച്ച നിർവൃതിയിലാണ് വിശ്വാസികൾ. ഹറമിന് സമീപത്തായി സജ്ജീകരിച്ച 5 ചെക്ക് പോയിന്റുകളിൽ എത്തിയ തീർഥാടകർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർദ്ദേശങ്ങൾ പാലിച്ചാണ് ഉംറ നിർവഹിച്ചത്. കിസ്‌വയിൽ തൊടുന്നതിനും ഹജ്‌റുൽ അസ്‌വദ് ചുംബിക്കുന്നതിനും വിലക്കുകൾ ഉണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കിയ ശേഷമാണ് തീർഥാടകരെ ഹറമിലേക്ക് പ്രവേശിപ്പിച്ചത്.

ഹറമിൽ പ്രവേശിച്ചവരെ 100 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് കഅ്ബ വലം വെക്കാൻ അയച്ചത്. മൂന്ന് മണിക്കൂറാണ് ഉംറ നിർവഹിക്കാൻ അനുവദിച്ചത്. കഅ്ബയിൽ സ്‌പർശിക്കാതിരിക്കാൻ ചുറ്റും ബാരിക്കേഡുകളും ഉയർത്തിയിരുന്നു. തീർഥാടനം പുനരാരംഭിച്ചതോടെ മക്കയും പരിസര പ്രദേശങ്ങളും വീണ്ടും പ്രാർത്ഥനയുടെ നിറവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE