പുനലൂരിൽ യുവതിക്ക് മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നിഷേധിച്ചു; പരാതി

By Desk Reporter, Malabar News
Medical-shop-owner-denies-medicine-to-woman
Representational Image
Ajwa Travels

കൊല്ലം: പുനലൂരിൽ യുവതിക്ക് മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നിഷേധിച്ചതായി പരാതി. ഡോക്‌ടറുടെ കുറിപ്പിലെ ബാക്കി മരുന്നുകൾ വേറെ കടയിൽ നിന്ന് വാങ്ങി എന്ന കാരണത്താൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ നൽകിയ മരുന്ന് ഉടമ തിരികെ വാങ്ങി എന്നാണ് ആരോപണം.

ഉറുകുന്നു ട്രൈബൽ കോളനി നിവാസി ജയക്ക് ആണ് പുനലൂരിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് ദുരനുഭവം ഉണ്ടായത്. കൂലിപ്പണിക്കാരനായ ഭർത്താവ് ഷിബു ഓപ്പറേഷനുമായി ബന്ധപ്പെട്ട് പുനലൂർ താലൂക്ക് ആശുപത്രിയില്‍ അഡ്‌മിറ്റാണ്. ഇദ്ദേഹത്തിന് ഡോക്‌ടർ എഴുതി നൽകിയ മരുന്നുകൾ ജയ, കാരുണ്യ മെഡിക്കൽ ഷോപ്പിൽ നിന്ന് കുറഞ്ഞ നിരക്കിൽ വാങ്ങി. എന്നാൽ ഒരു മരുന്ന് അവിടെ ലഭ്യമല്ലായിരുന്നു. മറ്റു പല മെഡിക്കൽ ഷോപ്പുകളിൽ തിരക്കിയെങ്കിലും ലഭിച്ചില്ല.

തുടർന്ന് സർക്കാർ ആശുപത്രിക്ക് എതിർവശം പ്രവർത്തിക്കുന്ന ശ്രീ മഹാലക്ഷ്‌മി മെഡിക്കൽ ഷോപ്പിൽ എത്തുകയും അവിടുത്തെ ജീവനക്കാരൻ മരുന്ന് നൽകുകയും ചെയ്‌തു. എന്നാൽ മെഡിക്കൽ ഷോപ്പിന്റെ ഉടമ മരുന്ന് തിരികെ വാങ്ങി വെക്കുകയായിരുന്നു.

മെഡിക്കൽ ഷോപ്പ് ഉടമയുടെ നടപടിക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ ബോർഡിൽ പരാതി നൽകാനാണ് ദമ്പതികളുടെ തീരുമാനം. എന്നാൽ, ഡോക്‌ടർ എഴുതി നൽകിയ മരുന്നല്ല ജീവനക്കാരൻ കൊടുത്തത് എന്നതിനാലാണ് തിരികെ വാങ്ങി വെച്ചത് എന്നാണ് മെഡിക്കൽ ഷോപ്പ് ഉടമയുടെ വിശദീകരണം.

Most Read:  കൊവാക്‌സിന് യുകെയുടെ അംഗീകാരം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE