ബലാല്‍സംഗക്കേസ്; സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി

സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ നോട്ടീസയച്ച കോടതി, കക്ഷികളിൽ നിന്ന് മറുപടി ലഭിക്കും വരെ രണ്ടാഴ്‌ചത്തേക്ക് അറസ്‌റ്റ് പാടില്ലെന്ന് വ്യക്‌തമാക്കി.

By Trainee Reporter, Malabar News
actor Siddique
Ajwa Travels

ന്യൂ ഡെൽഹി: ബലാല്‍സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി. സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ നോട്ടീസയച്ച കോടതി, കക്ഷികളിൽ നിന്ന് മറുപടി ലഭിക്കും വരെ രണ്ടാഴ്‌ചത്തേക്ക് അറസ്‌റ്റ് പാടില്ലെന്ന് വ്യക്‌തമാക്കി. ജഡ്‌ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.

സംസ്‌ഥാന സർക്കാരും അതിജീവിതയും സിദ്ദിഖിന്റെ ആവശ്യത്തെ അതി ശക്‌തമായി എതിർത്തെങ്കിലും ഹരജിയിൽ നോട്ടീസയച്ച് കൊണ്ടാണ് കോടതി അറസ്‌റ്റ് തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകരോട് കോടതി നിർദ്ദേശിച്ചു. സിദ്ദിഖ് മലയാള സിനിമയിലെ പ്രമുഖ താരമാണെന്നുള്ളതും പരാതിക്കാരിയുമായുള്ള പ്രായവ്യത്യാസവും അതിജീവിതയുടെ അഭിഭാഷകയും കേരള സർക്കാരിന്റെ അഭിഭാഷകയും കോടതിയിൽ ചൂണ്ടിക്കാട്ടി.

പരാതി വൈകിയതും പരാതിക്കാരി 2019 മുതൽ 2022 വരെ ഫെസ്ബുക്കിലിട്ട പോസ്‌റ്റുകളും ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി വാദിച്ചത്. 19 വയസുള്ളപ്പോഴാണ് സിദ്ദിഖിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെതെന്നും വർഷങ്ങൾക്ക് മുൻപേ എഫ്ബിയിൽ പിന്തുടർന്നാണ് സിദ്ദിഖ് അവസരം നൽകാമെന്ന് പറഞ്ഞു സമീപിച്ചതും പീഡിപ്പിച്ചതുമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡനത്തിനിരയായതെന്നാണ് നടിയുടെ പരാതി.

Most Read| പ്രായപരിധിയിൽ സ്‌ഥാനമൊഴിയുമോ? പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE