പോലീസ് വിശാഖപട്ടണത്ത്; 13- കാരിയെ നാളെ ഏറ്റെടുക്കും- ഞായറാഴ്‌ച കേരളത്തിലെത്തും

നാളെ ഉച്ചയ്‌ക്ക് മുൻപ് കുട്ടിയെ ഏറ്റുവാങ്ങി വിജയവാഡയിലെത്തും. തുടർന്ന് രാത്രി 10.25ന് വിജയവാഡയിൽ നിന്നും കേരള എക്‌സ്‌പ്രസിലാണ് കേരളത്തിലേക്ക് തിരിക്കുക.

By Trainee Reporter, Malabar News
girl missing in thiruvananthapuram
Ajwa Travels

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. പെൺകുട്ടിയെ തിരികെ നാട്ടിലെത്തിക്കാൻ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പോലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ ഉച്ചയ്‌ക്ക് മുൻപ് കുട്ടിയെ ഏറ്റുവാങ്ങി വിജയവാഡയിലെത്തും. തുടർന്ന് രാത്രി 10.25ന് വിജയവാഡയിൽ നിന്നും കേരള എക്‌സ്‌പ്രസിലാണ് കേരളത്തിലേക്ക് തിരിക്കുക.

ഞായറാഴ്‌ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. കുട്ടിയെ തിരികെ എത്തിക്കുന്നതിനായി എത്തിയ സംഘം മടക്കയാത്രക്ക് ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നു. ഏകദേശം 30 മണിക്കൂറോളം യാത്ര ചെയ്‌ത്‌ വിശാഖപട്ടണത്ത് എത്തിയ രണ്ട് വനിതാ പോലീസുകാർ ഉൾപ്പടെയുള്ള പോലീസ് സംഘമാണ് കുട്ടിയേയും കൊണ്ട് കേരളത്തിലേക്കുള്ള മടക്കയാത്രക്ക് സൗകര്യപ്രദമായ ട്രെയിൻ ടിക്കറ്റിനായി ബുദ്ധിമുട്ടിയത്.

ഒടുവിൽ ഇവരെ മലയാളി സംഘടനാ പ്രവർത്തകരും സഹായിച്ചു. ബുധനാഴ്‌ച രാത്രി 10.15നാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്‌പ്രസിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ജൻമ ദേശമായ അസമിലേക്ക് പോവുകയായിരുന്നു കുട്ടിയുടെ ലക്ഷ്യം.

Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE