‘പ്രശാന്ത് സഹോദരതുല്യൻ; കെട്ടിടം ഒഴിയാൻ പറ്റുമോയെന്ന് അഭ്യർഥിക്കുകയാണ് ചെയ്‌തത്’

ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയാൻ കൗൺസിലർ ആർ. ശ്രീലേഖ ഭീഷണിപ്പെടുത്തി എന്നായിരുന്നു വികെ. പ്രശാന്തിന്റെ വാദം.

By Senior Reporter, Malabar News
Controversial reference;R Srilekha
Ajwa Travels

തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന വിവാദത്തിൽ പ്രതികരിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരാമോ എന്ന് വികെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്‌തതെന്ന്‌ ശ്രീലേഖ പറഞ്ഞു.

ഒഴിയാൻ പറ്റില്ലെന്നും പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് അതിന് മറുപടി നൽകിയത്. പ്രശാന്തിന്റെ കൈയ്യിൽ ഫോൺ റെക്കോർഡ് ഉണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും കാര്യങ്ങൾ അതിലൂടെ വ്യക്‌തമാകുമെന്നും ശ്രീലേഖ പറഞ്ഞു. ഓഫീസിന്റെ കാര്യത്തിൽ തുടർനടപടി മേയറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശ്രീലേഖ പറഞ്ഞു.

സംഭവം വിവാദമായതിന് പിന്നാലെ ശ്രീലേഖ വികെ പ്രശാന്ത് എംഎൽഎയെ നേരിട്ട് കണ്ടു. എന്റെ അറിവ് അനുസരിച്ച് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കോർപറേഷന്റേതാണ്. ഈ സ്‌ഥലത്തിന് പൂർണ അവകാശം കോർപറേഷനാണ്. വികെ പ്രശാന്ത് എന്റെ അടുത്ത സുഹൃത്താണ്. സഹോദരതുല്യനായ ആളാണ്.

ഇന്നലെ മുൻ കൗൺസിലർക്കൊപ്പം ഇരുന്നപ്പോഴാണ് നമുക്ക് ഇരിക്കാനൊരു സ്‌ഥലം വേണ്ടേ എന്ന് അദ്ദേഹം ചോദിച്ചത്. അപ്പോൾ ശാസ്‌തമംഗലത്തെ കെട്ടിടമുണ്ടല്ലോ എന്നാണ് ഞാൻ പറഞ്ഞത്. ആ സമയത്താണ് കെട്ടിടത്തിന് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പിന്നാലെയാണ് പ്രശാന്തിനെ ഫോണിൽ വിളിച്ചത്. ആദ്യം പ്രശാന്ത് ഫോൺ എടുത്തില്ല. പിന്നാലെ എന്നെ തിരിച്ചു വിളിക്കുകയായിരുന്നു.

ഞാൻ കൗൺസിലറായി പക്ഷേ എനിക്ക് ഇരിക്കാൻ സ്‌ഥലമില്ല. അതുകൊണ്ടു ആ ഓഫീസ് ഒന്ന് മാറിത്തരാമോ, അത് പരിഗണിക്കണേ അതെന്റെ അപേക്ഷയാണെന്നുമാണ് പറഞ്ഞത്. അപ്പോൾ അദ്ദേഹം പറഞ്ഞു അത് ഇപ്രാവശ്യം ബുദ്ധിമുട്ടായിരിക്കും എന്ന്. തിരഞ്ഞെടുപ്പ് കഴിയുംവരെ കെട്ടിടം വേണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ശ്രീലേഖ പറഞ്ഞു.

Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE