മുസ്‌തഫാബാദിന്റെ പേര് മാറ്റി ശിവപുരി എന്നാക്കും; പ്രഖ്യാപിച്ച് നിയുക്‌ത ബിജെപി എംഎൽഎ

മുസ്‌തഫാബാദിൽ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെയാണ് പേര് മാറ്റുമെന്ന മോഹൻ സിങ് ബിഷ്‌ടിന്റെ പ്രഖ്യാപനം

By Senior Reporter, Malabar News
Mohan Singh Bisht MLA
മോഹൻ സിങ് ബിഷ്‌ട്
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ നിർണായക പ്രഖ്യാപനവുമായി നിയുക്‌ത ബിജെപി എംഎൽഎ. ഡെൽഹിയിലെ മുസ്‌തഫാബാദ് മണ്ഡലത്തിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച മോഹൻ സിങ് ബിഷ്‌ടിന്റെ പ്രഖ്യാപനം.

”ഔദ്യോഗിക കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 45 ശതമാനം മുസ്‌ലിം വിഭാഗമാണ്. പക്ഷേ, മണ്ഡലത്തിൽ യാത്ര ചെയ്‌തതിൽ നിന്നും മുസ്‌ലിം വിഭാഗം 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് മനസിലാക്കി. ഞങ്ങൾ ഒരു സെൻസസ് നടത്തും. മുസ്‌തഫാബാദിന്റെ പേര് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്ന് മാറ്റുകയും ചെയ്യും”- മോഹൻ സിങ് ബിഷ്‌ട് പറഞ്ഞു.

എഎപി നേതാവ് ആദീൽ അഹമ്മദ് ഖാനെയും എഐഎംഐഎം സ്‌ഥാനാർഥി മുഹമ്മദ് താഹിർ ഹുസൈനെയും പരാജയപ്പെടുത്തിയാണ് മോഹൻ സിങ് മുസ്‌തഫാബാദിൽ നിന്ന് വിജയിച്ചത്. 17,578 വോട്ടുകൾക്കായിരുന്നു വിജയം. മുസ്‌തഫാബാദിൽ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെയാണ് പേര് മാറ്റുമെന്ന ബിഷ്‌ടിന്റെ പ്രഖ്യാപനം. 2020ൽ കലാപം നടന്ന മണ്ഡലമാണ് മുസ്‌തഫാബാദ്.

Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE