ബഹിരാകാശത്ത് ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിമാനം; ശുഭാംശുവിനെ അഭിനന്ദിച്ച് മോദി

1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ആശയവിനിമയം നടത്തിയിരുന്നു. മോദി- ശുഭാംശു സംഭാഷണത്തിലൂടെ ചരിത്രം വീണ്ടും ആവർത്തിച്ചു.

By Senior Reporter, Malabar News
Narendra Modi-Shubhanshu Shukla Conversation
(Image Courtesy: Bharat Express)
Ajwa Travels

ന്യൂഡെൽഹി: 41 വർഷത്തിന് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ളയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽ നിന്ന് വീഡിയോ സ്‌ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശു ശുക്ളയോട് പ്രധാനമന്ത്രി പറഞ്ഞു.

”ശുഭാംശു… താങ്കളിപ്പോൾ ജൻമ ഭൂമിയിൽ നിന്നും ഭാരത ഭൂമിയിൽ നിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസിന്റെ ഏറ്റവും അരികിലാണ്. ‘ശുഭം’ എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്.

ഈ സമയം നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. എന്റെ ശബ്‌ദത്തിൽ എല്ലാ ഇന്ത്യക്കാരുടെയും ആവേശം ഉൾച്ചേർന്നിരിക്കുന്നു. ബഹിരാകാശത്ത് ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ ഞാൻ താങ്കളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

അവിടെയെല്ലാം ശരിയായി നടക്കുന്നില്ലേയെന്നും, താങ്കളുടെ ആരോഗ്യം എങ്ങനെയുണ്ടെന്നും പ്രധാനമന്ത്രി ശുഭാംശു ശുക്ളയോട് ചോദിച്ചറിഞ്ഞു. എല്ലാവരുടെയും പ്രാർഥനയുടെയും ആശീർവാദത്തിന്റെയും കാരണത്താൽ എല്ലാം നന്നായി പോകുന്നുവെന്നും നിലയത്തിൽ സുരക്ഷിതനാണെന്നും ശുഭാംശു മറുപടി നൽകി. ഇതൊരു പുതിയ അനുഭവമാണെന്നും ശുഭാംശു പറഞ്ഞു.

ബഹിരാകാശത്ത് എത്തിയതിന് ശേഷം ആദ്യം തോന്നിയത് എന്തെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, ”അതിർത്തികളൊന്നും കാണാനില്ല” എന്നതായിരുന്നു ശുഭാംശുവിന്റെ മറുപടി. ”ഇതൊരു പുതിയ അനുഭവമാണ്. ഈ യാത്ര നമ്മുടെ രാജ്യത്തിന്റേത് കൂടിയാണ്. പുതിയ അനുഭവത്തെ ഒരു സ്‌പോഞ്ചിനെപ്പോലെ ആഗിരണം ചെയ്‌തുകൊണ്ടിരിക്കുകയാണ് ഞാൻ. അൽപ്പനേരം മുൻപ് ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഞങ്ങൾ ഹവായിക്ക് മുകളിലൂടെ പറക്കുകയായിരുന്നു. ഒരുദിവസം ഞങ്ങൾ 16 തവണ സൂര്യോദയവും അസ്‌തമയവും കാണുന്നു”- ശുഭാംശു പറഞ്ഞു.

1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ആശയവിനിമയം നടത്തിയിരുന്നു. മോദി- ശുഭാംശു സംഭാഷണത്തിലൂടെ ചരിത്രം വീണ്ടും ആവർത്തിച്ചു.

Most Read| ‘റോ’യുടെ തലപ്പത്തേക്ക് പരാഗ് ജെയിൻ; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE