‘സുശീല കാർക്കി രാജിവെക്കണം’; പ്രതിഷേധവുമായി ജെൻ സീയിലെ ഒരു വിഭാഗം

ഓംപ്രകാശ് ആര്യാലിനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതാണ് ജെൻ സീയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പ്രക്ഷോഭകരുടെ സമ്മതമില്ലാതെയാണ് ഈ നിയമനമെന്ന് പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ഹാമി നേപ്പാൾ സ്‌ഥാപകൻ സുദൻ ഗുരുങ് ആരോപിച്ചു.

By Senior Reporter, Malabar News
Sushila Karki- Neppal New PM
Sushila Karki (Image Courtesy: NDTV)
Ajwa Travels

കാഠ്‌മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിക്കെതിരെ പ്രതിഷേധവുമായി ജെൻ സീ സമരക്കാരിലെ ഒരു വിഭാഗം. തങ്ങളുമായി കൂടിയാലോചിക്കാതെ പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിയമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ പേരിൽ രാഷ്‌ട്രീയം കളിക്കുകയാണ് സുശീല കാർക്കിയെന്ന് ഇവർ ആരോപിക്കുന്നു.

പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ഹാമി നേപ്പാൾ സ്‌ഥാപകൻ സുദൻ ഗുരുങ്ങിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. തന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ മൂന്ന് മന്ത്രിമാരെയാണ് സുശീല കാർക്കി നിയമിച്ചത്.

നിയമജ്‌ഞനും കാഠ്‌മണ്ഡു മേയർ ബലേന്ദ്ര ഷായുടെ ഉപദേശകനുമായ ഓംപ്രകാശ് ആര്യാലാണ് ആഭ്യന്തര മന്ത്രി. മുൻ ധനകാര്യ സെക്രട്ടറി രാമേശ്വർ ഖനാൽ ധനകാര്യ മന്ത്രിയും വൈദ്യുതി വകുപ്പ് മുൻ സിഇഒ കുൽമാൻ ഗീഷിങ് വൈദ്യുതി മന്ത്രിയുമാണ്. മൂവരും ഇന്ന് പ്രസിഡണ്ട് റാംചന്ദ്ര പൗഡേലിന്റെ സാന്നിധ്യത്തിൽ സ്‌ഥാനമേൽക്കുകയും ചെയ്‌തു.

ഓംപ്രകാശ് ആര്യാലിനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതാണ് ജെൻ സീയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പ്രക്ഷോഭകരുടെ സമ്മതമില്ലാതെയാണ് ഈ നിയമനമെന്ന് സുദൻ ഗുരുങ് ആരോപിച്ചു. ഞായറാഴ്‌ച കാഠ്‌മണ്ഡുവിൽ സുദൻ ഗുരുങ് വിളിച്ച വാർത്താസമ്മേളനം ബഹളത്തിൽ മുങ്ങിയിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇടക്കാല സർക്കാരിനെയും താഴെയിറക്കും എന്ന മുന്നറിയിപ്പമാണ് അദ്ദേഹം നൽകിയത്.

Most Read| ഇന്ത്യ-യുഎസ് വ്യാപാര ചർച്ച നാളെ; പ്രതിനിധി ഇന്ന് ഡെൽഹിയിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE