സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന് പുതിയ അംഗീകാരം

By Desk Reporter, Malabar News
A special plan will be implemented to make hospitals carbon neutral; Veena George
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന് പുതിയ അംഗീകാരം. സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്‌ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഡയറക്‌ടർ ബോര്‍ഡ് അംഗമാക്കി. ബോർഡ് അംഗമായി നാമനിർദ്ദേശം ചെയ്‌തു കൊണ്ട് മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേഴ്‌സ് വിജ്‌ഞാപനം പുറപ്പെടുവിച്ചതായി ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്‌ഥാന ചാനലൈസിംഗ് ഏജന്‍സികളെ പ്രതിനിധീകരിക്കുന്ന അംഗമെന്ന നിലയിലാണ് നാമനിർദ്ദേശം ചെയ്‌തത്‌. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ കോര്‍പറേഷന്റെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ സംസ്‌ഥാന ചാനലൈസിംഗ് ഏജന്‍സികളെ പ്രതിനിധീകരിക്കാനുള്ള അവസരം കോര്‍പറേഷന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ വനിതകളുടെ സാമ്പത്തിക ശാക്‌തീകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനുമായി സഹകരിച്ച് വനിതാ വികസന കോര്‍പറേഷന്‍ നടത്തുന്നത്. 1994-95ലാണ് കേരള സംസ്‌ഥാന വനിതാ വികസന കോര്‍പറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനുമായുള്ള ഉടമ്പടി ഒപ്പ് വെച്ചത്.

കുറഞ്ഞ പലിശ നിരക്കില്‍ വ്യക്‌തിഗത സ്വയം തൊഴില്‍ വായ്‌പകളും കുടുംബശ്രീ യൂണിറ്റുകള്‍ വഴി മൈക്രോ ഫിനാന്‍സ് വായ്‌പകളും നല്‍കിക്കൊണ്ട് ന്യൂനപക്ഷ വനിതകളെ സ്വയം പര്യാപ്‌തരാക്കി വരികയാണ്. കൂടാതെ വളരെ കുറഞ്ഞ പലിശയില്‍ വിദ്യാഭ്യാസ വായ്‌പകള്‍ നല്‍കി ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥിനികള്‍ക്ക് ഇന്ത്യക്കകത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുകയും ചെയ്യുന്നു. സംസ്‌ഥാനത്തെ 25,018 ന്യൂനപക്ഷ ഗുണഭോക്‌താക്കള്‍ക്ക് വേണ്ടി ആകെ 388.59 കോടി രൂപയുടെ വായ്‌പയാണ് വനിതാ വികസന കോര്‍പറേഷന്‍ വിതരണം ചെയ്‌തത്‌.

Most Read:  ഒരു ‘തുമ്പിക്കൈ’ സഹായം; റോഡിൽ നിന്നുപോയ വാഹനം തള്ളുന്ന കാട്ടാന വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE