സഞ്ചാരികളുടെ തിരക്ക്, സേനാ വിന്യാസം കുറവ്; പഹൽഗാമിനെ തിരഞ്ഞെടുക്കാൻ കാരണം ഇവ

കശ്‌മീർ താഴ്‌വരയിലെ വിജനമായ പ്രദേശവും, വിനോദ സഞ്ചാരികളുടെ തിരക്ക് കൂടുതലും, എന്നാൽ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുമായ മേഖലയായതിനാലാണ് ഭീകരാക്രമണത്തിന് പഹൽഗാമിനെ ഭീകരർ തിരഞ്ഞെടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

By Senior Reporter, Malabar News
Terrorist Attack
Representational Image
Ajwa Travels

ശ്രീനഗർ: ഭീകരാക്രമണത്തിന് ജമ്മു കശ്‌മീരിലെ പഹൽഗാം മേഖല ഭീകരർ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പുറത്തുവിട്ട് എൻഐഎ. കശ്‌മീർ താഴ്‌വരയിലെ വിജനമായ പ്രദേശവും, വിനോദ സഞ്ചാരികളുടെ തിരക്ക് കൂടുതലും, എന്നാൽ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുമായ മേഖലയായതിനാലാണ് പഹൽഗാമിനെ ഭീകരർ തിരഞ്ഞെടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

പ്രധാന നഗരത്തിൽ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരർ വിലയിരുത്തിയിരുന്നു. മൂന്ന് ഭീകരരാണ് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്. ഈ ആക്രമണം മേഖലയിലെ സുരക്ഷാ വീഴ്‌ചകൾ വെളിവാക്കുന്നതാണെന്നും എൻഐഎയുടെ കണ്ടെത്തലിൽ പറയുന്നു.

ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ മലയാളി ഉൾപ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി സ്വദേശി എൻ രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര. ഒഡീഷ തുടങ്ങി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു. 20 പേർക്ക് പരിക്കേറ്റിരുന്നു.

ദക്ഷിണ കശ്‌മീരിൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. പാക്കിസ്‌ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തി ഇന്ത്യ നശിപ്പിച്ചിരുന്നു.

Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE