‘മാല മോഷണം പോയിട്ടേ ഇല്ല, ബിന്ദുവിനെ മോഷ്‌ടാവാക്കാൻ പോലീസ് കഥ മെനഞ്ഞു’

മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ദളിത് യുവതി ബിന്ദുവിനെ കുടുക്കാൻ ശ്രമിച്ച കേസിലാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ അന്വേഷണ റിപ്പോർട്ടിലാണ്, പോലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുള്ളത്.

By Senior Reporter, Malabar News
bindu
ബിന്ദു
Ajwa Travels

തിരുവനന്തപുരം: പേരൂർക്കടയിൽ മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ അന്വേഷണ റിപ്പോർട്ടിലാണ്, പോലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുള്ളത്.

പേരൂർക്കടയിലെ വീട്ടിൽ മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്‌ടാവാക്കാൻ പോലീസ് കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്. മറവി പ്രശ്‌നമുള്ള ഓമന ഡാനിയേൽ മാല സ്വന്തം വീട്ടിലെ സോഫയ്‌ക്ക് താഴെവെച്ച് മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കാണാതായ മാല വീടിന്റെ പിന്നിലെ ചവർ കൂനയിൽ നിന്നുമാണ് കണ്ടെത്തിയതെന്ന പേരൂർക്കട പോലീസിന്റെ കഥ നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്‌റ്റഡി ന്യായീകരിക്കാൻ പോലീസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബിന്ദുവിനെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്എച്ച്ഒ ശിവകുമാർ, ഓമന ഡാനിയേൽ എന്നിവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

മാല നഷ്‌ടപ്പെട്ടത് കഴിഞ്ഞ ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പോലീസ് സ്‌റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്‌ക്ക് 12 മണിവരെ അനധികൃതമായി കസ്‌റ്റഡിയിൽ വയ്‌ക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE