ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കുമെന്ന് റിപ്പോർട്. ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ ഇന്ത്യ സന്ദർശിച്ച വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോകുന്നത്. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ആണ് മോദിയുടെ സന്ദർശന കാര്യം അറിയിച്ചത്.
”അയൽ രാജ്യമായ ഇന്ത്യയുമായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഞങ്ങളുടെ ആദ്യ നയതന്ത്ര സന്ദർശനം ഇന്ത്യയിലേക്കായിരുന്നു. ഉഭയകക്ഷി സഹകരണത്തെ കുറിച്ചും നിരവധി കരാറുകളെ കുറിച്ചും ധാരണയുണ്ടാക്കി. ഏപ്രിൽ ആദ്യം നരേന്ദ്രമോദി ശ്രീലങ്കയിലെത്തും. സാംപൂർ സോളാർ പവർ സ്‌റ്റേഷൻ ഉൽഘാടനത്തിന് പുറമേ നിരവധി പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവെയ്‌ക്കും”- ഹെരാത്ത് പറഞ്ഞു.
2023ലാണ് സിലോൺ ഇലക്‌ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻടിപിസിയും ചേർന്ന് സാംപൂരിൽ 135 മെഗാവാട്ട് സൗരോർജ നിലയം സ്‌ഥാപിക്കാൻ തീരുമാനിച്ചത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ