മുംബൈ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്‌വിരാജ് ചവാൻ നടത്തിയ പ്രസ്‌താവന വിവാദത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ വ്യോമസേന പൂർണമായും സ്‌തംഭിച്ചുപോയെന്നുമാണ് പൃഥ്‌വിരാജ് ചവാന്റെ വിവാദ പരാമർശം.
പരാമർശത്തിൽ മാപ്പ് പറയില്ലെന്നാണ് പൃഥ്‌വിരാജ് ചവാന്റെ വിശദീകരണം. ഇപ്പോൾ കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ക്ഷമിക്കണം എന്ന് താൻ പറയില്ല. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ക്ഷമ ചോദിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വൻ വിജയത്തിന് പിന്നിൽ വോട്ടിങ് യന്ത്രങ്ങളിൽ നടത്തിയ കൃത്യമായ അട്ടിമറിയാണെന്ന ആരോപണവുമായാണ് ചവാൻ രംഗത്തെത്തിയത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യദിവസം ഇന്ത്യൻ സൈനിക വിമാനങ്ങളെ പാക്കിസ്‌ഥാൻ സൈന്യം വെടിവച്ചിട്ടുവെന്നും പൃഥ്‌വിരാജ് ചവാൻ പറഞ്ഞിരുന്നു. യുദ്ധത്തിൽ നഷ്‌ടങ്ങൾ സാധാരണമാണ്. പക്ഷേ, സർക്കാർ ചില വസ്‌തുതകൾ മറച്ചുവയ്‌ക്കുകയാണ്. സത്യം പുറത്തുവരുന്നത് സർക്കാർ തടയുകയാണെന്ന് പൃഥ്‌വിരാജ് ചവാൻ പറഞ്ഞിരുന്നു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം








































