രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്

കഴിഞ്ഞ വർഷം മേയിൽ മെയ്‌തെയ്, കുക്കി സമുദായങ്ങൾ തമ്മിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കൻ സംസ്‌ഥാനത്തേക്കുള്ള രാഹുലിന്റെ മൂന്നാമത്തെ സന്ദർശനമാണിത്.

By Desk Reporter, Malabar News
Rahul Gandhi
Image credit | FB@Rahul Gandhi | Cropped By MN
Ajwa Travels

ഇംഫാൽ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8 ന് മണിപ്പൂരിന്റെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മൂന്നാം തവണയാണ് രാഹുലിന്റെ മണിപ്പൂർ സന്ദർശനം. മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്രയാണ് വാർത്താ സമ്മേളനത്തിൽ രാഹുലിന്റെ വരവ് വിശദീകരിച്ചത്.

രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് സിൽച്ചാറിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുമെന്നും അവിടെ നിന്ന് ജൂൺ 9ന് പുതിയ അക്രമം നടന്ന ജിരിബാം ജില്ലയിലേക്ക് പോകുമെന്നും അറിയിച്ചു.”രാഹുൽ ഗാന്ധി ജില്ലയിലെ ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. തുടർന്ന് അദ്ദേഹം സിൽചാർ വിമാനത്താവളത്തിലേക്ക് മടങ്ങുകയും അവിടെ നിന്ന് വിമാനത്തിൽ ഇംഫാലിലേക്ക് പോകുകയും ചെയ്യും,” മേഘചന്ദ്ര പറഞ്ഞു.

ഇംഫാലിൽ ഇറങ്ങിയ ശേഷം അദ്ദേഹം ചുരാചന്ദ്പൂർ ജില്ലയിലേക്ക് പോകും, അവിടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി ആശയവിനിമയം നടത്തും. ചുരാചന്ദ്പൂരിൽ നിന്ന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് റോഡ് മാർഗം ബിഷ്‌ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലേക്ക് പോകുകയും ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും. -മേഘചന്ദ്ര അറിയിച്ചു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ നയങ്ങളും രാഷ്‌ട്രീയവും കാരണം മണിപ്പൂരിനെ “ആഭ്യന്തര യുദ്ധത്തിലേക്ക്” തള്ളിവിടുകയാണെന്ന് ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മോദി സംസ്‌ഥാനം സന്ദർശിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

MOST READ | 5ജിക്ക് ചിലവായ തുക തിരിച്ചുപിടിക്കാൻ നിരക്ക് വർധിപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE