പത്തനംതിട്ട: പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും കാമുകിയ്‌ക്കും 20 വർഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (46), കാമുകി സ്‌മിത (33) എന്നിവർക്കെതിരെയാണ് പത്തനംതിട്ട പോക്‌സോ കോടതി ജഡ്‌ജി ജയകുമാർ ജോൺ ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതിയായ അജിക്ക് പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് 20 വർഷത്തെ കഠിന തടവും 25000 രൂപ പിഴയും വിധിച്ചത്. 2017 ജൂണിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ സ്‌മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിൽ എത്തിക്കുകയും ഒന്നാം പ്രതിയായ അജി പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. കോന്നി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിയത്.
Also Read: കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; രണ്ട് ഡോക്‌ടർമാരെ പിരിച്ചുവിട്ടു






































