അമീബിക് മസ്‌തിഷ്‌ക ജ്വരം; കൊച്ചിയിൽ യുവതിയെ ബാധിച്ചത് പുതിയ വകഭേദം, ജില്ലയിൽ ആദ്യം

അമീബിക് മസ്‌തിഷ്‌ക ജ്വര രോഗികളിൽ സാധാരണയായി കാണുന്ന നെഗ്‌ളീരിയയിൽ നിന്ന് വ്യത്യസ്‌തമായി 'അകന്തമീബ' എന്ന പുതിയ വകഭേദമാണ് യുവതിയിൽ കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Amoebic meningoencephalitis
Rep. Image
Ajwa Travels

കൊച്ചി: കൊച്ചിയിൽ ചികിൽസയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം. യുവതി അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്.

ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന യുവതിക്കാണ് കഴിഞ്ഞദിവസം രോഗം സ്‌ഥിരീകരിച്ചത്. അമീബിക് മസ്‌തിഷ്‌ക ജ്വര രോഗികളിൽ സാധാരണയായി കാണുന്ന നെഗ്‌ളീരിയയിൽ നിന്ന് വ്യത്യസ്‌തമായി ‘അകന്തമീബ’ എന്ന പുതിയ വകഭേദമാണ് കണ്ടെത്തിയതെന്നാണ് ആശുപത്രി വ്യക്‌തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഈ വകഭേദം ജില്ലയിൽ റിപ്പോർട് ചെയ്യുന്നത്.

കഠിനമായ തലവേദന, ഛർദ്ദി, കണ്ണിന്റെ ചലന വൈകല്യം എന്നിവയെ തുടർന്ന് മൂന്നാഴ്‌ച മുമ്പാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. മസ്‌തിഷ്‌ക രോഗമാണോ എന്ന് കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകൾ തൃപ്‌തികരമല്ലായിരുന്നു.

പിന്നീട് നടത്തിയ സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡ്‌ വിശകലനത്തിലാണ് അകന്തമീബ വകഭേദം മൂലമുള്ള അണുബാധയാണെന്ന് സ്‌ഥിരീകരിച്ചത്‌. ചികിൽസയുടെ ആദ്യഘട്ടം മുതൽ പുരോഗതി കാണിച്ച രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

Most Read| തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ 4,5 തീയതികളിൽ പേര് ചേർക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE