ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റി കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണപ്പാളി വിവാദത്തിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന രണ്ട് എഫ്ഐആറുകളിലും ഉണ്ണിക്കൃഷ്‌ണൻ പോറ്റി പ്രതിയാണ്.

By Senior Reporter, Malabar News
Unnikrishnan Potty- Sabarimala Gold Case
ഉണ്ണിക്കൃഷ്‌ണൻ പോറ്റി
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കസ്‌റ്റഡിയിൽ എടുത്ത് പ്രത്യേക അന്വേഷണ സംഘം. ഇയാളെ ചോദ്യം ചെയ്യുകയാണ്. പിന്നാലെ അറസ്‌റ്റ് ചെയ്‌തേക്കും. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തത്.

രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. പത്തനംതിട്ടയിലെ എആർ ക്യാമ്പിലേക്കാണ് കൊണ്ടുപോയതെന്നാണ് സൂചന. പ്രത്യേക സംഘത്തിലെ രണ്ട് ടീമുകൾ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന രണ്ട് എഫ്ഐആറുകളിലും ഉണ്ണിക്കൃഷ്‌ണൻ പോറ്റി പ്രതിയാണ്.

സ്വർണപ്പാളികളിൽ ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്‍മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കൈമാറിയെന്നും അത് ദേവസ്വം ബോർഡിനെ തിരിച്ച് ഏൽപ്പിച്ചതായി രേഖകൾ ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി ദേവസ്വം ആസ്‌ഥാനത്ത് എത്തി സംഘം ദേവസ്വം എസ്‌പിയുമായി കൂടിക്കാഴ്‌ച നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്‌തിരുന്നു. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പ്രധാന സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷിലേക്കും അന്വേഷണം നീളുന്നുണ്ട്.

Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE