ശബരിമല സ്വർണപ്പാളി വിവാദം; അന്വേഷിക്കാൻ പ്രത്യേക സംഘം, സർക്കാർ ഉത്തരവിറക്കി

എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

By Senior Reporter, Malabar News
Sabarimala Gold Plating Controversy
Sabarimala (Image Courtesy: Mathrubhumi English)
Ajwa Travels

കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

എസ്ഐടിയിൽ തൃശൂരിലെ കേരള പോലീസ് അക്കാദമി അസി.ഡയറക്‌ടറും മുൻ വിജിലൻസ് എസ്‌പിയുമായ എസ്. ശശിധരനായിരിക്കും അന്വേഷണ ഉദ്യോഗസ്‌ഥൻ. വാകത്താനം പോലീസ് ഇൻസ്‌പെക്‌ടർ അനീഷ്, കൈപ്പമംഗലം ഇൻസ്‌പെക്‌ടർ ബിജു രാധാകൃഷ്‌ണൻ, തൈക്കാട് സൈബർ പോലീസ് അസി. സബ് ഇൻസ്‌പെക്‌ടർ സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഹൈക്കോടതി ഉത്തരവിൽ പറയുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ചാവണം അന്വേഷണമെന്നും ഉത്തരവിൽ പറയുന്നു. ശബരിമല ശ്രീകോവിലിന്റെ ഇരുഭാഗത്തുമുള്ള ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ ഇളക്കിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. സ്വർണപ്പാളി വിവാദത്തിൽ അന്വേഷിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെയും ദേവസ്വം ഉദ്യോഗസ്‌ഥരുടെയും പങ്ക് പ്രധാനമായും അന്വേഷിക്കണം.

Most Read| ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE