ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡണ്ട് എൻ. വാസുവിനെ ചോദ്യം ചെയ്‌തു

കഴിഞ്ഞദിവസം അറസ്‌റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ വാസുവിനെ ചോദ്യം ചെയ്‌തത്‌.

By Senior Reporter, Malabar News
N vasu
എൻ. വാസു
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കഴിഞ്ഞദിവസം അറസ്‌റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ വാസുവിനെ ചോദ്യം ചെയ്‌തത്‌.

ഇതോടെ കേസ് അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്കും നീളുകയാണ്. എസ്‌‌ഐടി ഉദ്യോഗസ്‌ഥനായ എസ്‌പി ശശിധരൻ നേരിട്ടെത്തിയാണ് എൻ. വാസുവിനെ ചോദ്യം ചെയ്‌തത്‌. വാസുവിനെതിരെ സുരേഷ് കുമാർ നൽകിയ മൊഴികൾ ഏറെ ഗൗരവമേറിയതാണെന്നാണ് വിവരം. ശബരിമലയിൽ സ്വർണക്കൊള്ള നടന്ന 2019ൽ എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു.

പിന്നീട് എ. പത്‌മകുമാറിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡണ്ടായി. അതേസമയം, കഴിഞ്ഞദിവസം അറസ്‌റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. 2019ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോർട് തയ്യാറാക്കിയപ്പോൾ സുധീഷ് കുമാർ ആയിരുന്നു എക്‌സിക്യൂട്ടീവ് ഓഫീസർ.

Most Read| ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; ഏകദിനത്തിലെ ആദ്യ ലോകകിരീടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE