ശബരിമല സ്വർണക്കൊള്ള; പോറ്റിക്കെതിരെ കൂടുതൽ കേസുകൾ എടുത്തേക്കും

ഉണ്ണിക്കൃഷ്‌ണൻ പോറ്റി ജാമ്യത്തിൽ ഇറങ്ങാതിയിരിക്കാനുള്ള നീക്കവുമായാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.

By Senior Reporter, Malabar News
Unnikrishnan Potty- Sabarimala Gold Case
ഉണ്ണിക്കൃഷ്‌ണൻ പോറ്റി
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ജാമ്യത്തിൽ ഇറങ്ങാതിയിരിക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം. പോറ്റിക്കെതിരെ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യാനാണ് നീക്കം. റിയൽ എസ്‌റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുത്തേക്കും.

തിരുവനന്തപുരത്തെ വിവിധ സ്‌റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്‌ഥരിൽ നിന്നും അനുമതി ലഭിച്ച ശേഷമാകും നടപടികളിലേക്ക് കടക്കുക. ഫെബ്രുവരി എട്ടിന് കട്ടിളപ്പാളി കേസിൽ പോറ്റി അറസ്‌റ്റിലായി 90 ദിവസം പിന്നിടും. 90 ദിവസമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങാം.

ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളിക്കേസ് കൂടിയുള്ളതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാനായിരുന്നില്ല. ഈ കേസിൽ റിമാൻഡിൽ തുടരുകയാണ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിശദമായ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചത്.

അതേസമയം, വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. ശാസ്‌ത്രീയ പരിശോധനാ ഫലത്തിൽ വിഎസ്എസ്‌സിയുമായി വീണ്ടും കൂടിയാലോചന നടത്തി ഫെബ്രുവരി 15ന് മുൻപ് കുറ്റപത്രം നൽകാനാണ് നീക്കം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടുകേസുകളിൽ ജാമ്യം ലഭിച്ച മുരാരി ബാബു ജയിൽ മോചിതനായിരുന്നു.

Most Read| കാനഡ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; യുറേനിയം വിതരണം ഉൾപ്പടെയുള്ള കരാറുകൾക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE