ശബരിമലയിൽ സ്വർണക്കൊള്ള നടന്നു; സ്‌ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധനാ ഫലം

സ്വർണത്തിന്റെ അളവിൽ കുറവുണ്ടെന്ന നിർണായക കണ്ടെത്തലാണ് വിക്രം സാരാഭായ് സ്‌പേസ്‌ സെന്റർ (വിഎസ്എസിസി) നടത്തിയ പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്.

By Senior Reporter, Malabar News
Sabarimala Gold Case
Ajwa Travels

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിൽ കുറവുണ്ടെന്ന നിർണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്‌പേസ്‌ സെന്റർ (വിഎസ്എസിസി) പരിശോധനാ റിപ്പോർട്. 1998ൽ ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രത്യേകിച്ചും ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണത്തിന്റെ അളവിലാണ് ഈകുറവ് വലിയതോതിൽ കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റു പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്.

റിപ്പോർട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് വിഎസ്എസിസിയിൽ നിന്നും ശാസ്‌ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് റിപ്പോർട് എസ്ഐടിക്ക് കൈമാറിയത്.

ദ്വാരപാലക ശിൽപ്പം, കട്ടിളപ്പാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാ ഫലമാണിത്. ചെമ്പ് പാളികളിലെ സ്വർണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ടാണിത്. ശബരിമലയിൽ വലിയ രീതിയിലുള്ള റിപ്പോർട് കൂടിയാണിത്. അയ്യപ്പന് മുന്നിൽ കാവൽ നിൽക്കുന്ന ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിലപ്പാളികളിലും ഉണ്ടായിരുന്ന സ്വർണമാണ് കാണാതായിരിക്കുന്നത്.

Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE