സീരിയലുകൾക്ക് പിടിവീഴുന്നു; കേരളത്തിൽ സെൻസറിങ് നടപ്പാക്കുമെന്ന് സജി ചെറിയാൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ സീരിയലുകൾക്ക് സെൻസറിങ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സ്‌ത്രീകളും കുട്ടികളുമടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍ അശാസ്‌ത്രീയവും അന്ധവിശ്വാസപരവും പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നുണ്ട്. അവയെ നിയന്ത്രിക്കുകയാണ് സെൻസറിങ്ങിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

വര്‍ഗീയ ശക്‌തികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പങ്കുണ്ട്. മുൻപ് മനുഷ്യരെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ വ്യാപകമായിരുന്നു. ഇന്ന് ആ സ്‌ഥാനം സീരിയലുകൾ ഏറ്റെടുത്തിരിക്കുന്നു എന്ന് മന്ത്രി തുറന്നടിച്ചു.

കൂടാതെ, മലയാളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ഒടിടി പ്‌ളാറ്റ്‌ഫോം കൊണ്ട് വരുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും, ചിത്രാഞ്‌ജലി സ്‌റ്റുഡിയോയുടെ നിലവാരമുയർത്താനുള്ള പദ്ധതികൾ പണിപ്പുരയിലാണെന്നും മന്ത്രി വ്യക്‌തമാക്കി.

കേരളത്തിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സജി ചെറിയാന്‍ പറയുന്നു. ഫിഷറീസ് വകുപ്പ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: കെഎസ്‍യു സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം; കെഎം അഭിജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE