ജയസൂര്യയെ വിടാതെ ഇഡി; മൂന്നാംവട്ടം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ എന്നും ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ ഉണ്ടോയെന്നുമാണ് ഇഡി പരിശോധിക്കുന്നത്.

By Senior Reporter, Malabar News
Jayasurya
Ajwa Travels

കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശം നൽകി. രണ്ടുവട്ടം ജയസൂര്യയിൽ നിന്ന് ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.

സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ എന്നും ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ ഉണ്ടോയെന്നുമാണ് ഇഡി പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. ഈ മൊഴികൾ പരിശോധിച്ചതിന് ശേഷമാണ് വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രാൻഡ് അംബാസിഡറായി പ്രവർത്തിച്ചതിന് ജയസൂര്യക്ക് ലഭിച്ച പ്രതിഫലനത്തെ കുറിച്ചാണ് ഇപ്പോൾ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. സേവ് ബോക്‌സ് ആപ് നിക്ഷേപമെന്ന പേരിൽ നൂറോളം പേരിൽ നിന്ന് കോടികൾ തട്ടിച്ചതിന് ഉടമയായ തൃശൂർ സ്വദേശി സ്വാതിക് റഹീമിനെ 2023ൽ തൃശൂർ ഈസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക്.

Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE