ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ പ്രതികളുമായി ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തിൽ പോലീസിന്റെ തെളിവെടുപ്പ്. ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടുപേരും ഒളിവിൽ കഴിഞ്ഞിരുന്നത് ഇവിടെയാണ്.
മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറിയായ കെഎസ് ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടുകയായിരുന്നു.
അതേസമയം ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളിലെ പ്രതികൾ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു. പ്രതികൾക്കുള്ള തിരച്ചിൽ സംസ്‌ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
National News: രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചു; കേന്ദ്രം







































