വാക്‌സിൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തി; കേന്ദ്രത്തെ പുകഴ്‌ത്തി ശശി തരൂർ

വാക്‌സിൻ കയറ്റുമതി നമ്മുടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർധിപ്പിച്ചു. ഇന്ത്യയുടെ ശ്രമങ്ങൾ വ്യാപകമായി വിലമതിക്കപ്പെട്ടുവെന്നും ശശി തരൂർ പറഞ്ഞു.

By Senior Reporter, Malabar News
Shashi-Tharoor
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ വീണ്ടും പുകഴ്‌ത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. കോവിഡ് കാലത്തെ വാക്‌സിൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തിയെന്ന് തരൂർ പറഞ്ഞു. ‘ദ് വീക്ക്’ മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പരാമർശം.

”പ്രധാനമന്ത്രിയുടെ വാക്‌സിൻ മൈത്രി പദ്ധതി പ്രകാരം നൂറിലധികം രാജ്യങ്ങൾക്ക് കോവിഷീൽഡ്‌, കോവാക്‌സിൻ എന്നീ ഇന്ത്യൻ നിർമിത വാക്‌സിൻ വിതരണം ചെയ്‌തു. കോവിഡ് ഭീകരതയിൽ ലോകം സ്‌തംഭിച്ച സമയത്ത് ഇന്ത്യ സഹായഹസ്‌തം നീട്ടി. ഇതോടെ ലോക നേതാവ് എന്ന നിലയിൽ ഇന്ത്യയുടെ സ്‌ഥാനം വീണ്ടും ഉറപ്പിച്ചു. ദക്ഷിണേന്ത്യൻ ഭാഗങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും ചൈനയുടെ നീക്കങ്ങൾക്ക് തടയിടാൻ വാക്‌സിൻ നയതന്ത്രത്തിലൂടെ ഇന്ത്യക്ക് കഴിഞ്ഞു.

സമ്പന്ന രാജ്യങ്ങൾ ചെയ്യാതിരുന്നതാണ് ഇന്ത്യ ചെയ്‌തത്‌. വാക്‌സിൻ കയറ്റുമതി നമ്മുടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർധിപ്പിച്ചു. ഇന്ത്യയുടെ ശ്രമങ്ങൾ വ്യാപകമായി വിലമതിക്കപ്പെട്ടു. ഉത്തരവാദിത്തമുള്ള ഒരു ലോക നേതാവെന്ന ഖ്യാതി വർധിച്ചു”- ലേഖനത്തിൽ തരൂർ പറഞ്ഞു.

അഹമ്മദാബാദിൽ എഐസിസി സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേയാണ് കോൺഗ്രസ് നേതൃത്വത്തിനെ വീണ്ടും വെട്ടിലാക്കി തരൂരിന്റെ മോദി പുകഴ്‌ത്തൽ. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, തരൂരിന്റെ നിലപാട് സ്വാഗതം ചെയ്‌ത്‌ ബിജെപി രംഗത്തുവന്നു.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE