‘അർജുൻ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ല, മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ല’; ദൗത്യസംഘം

ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ട്രക്കിനടുത്തേക്ക് കടക്കാൻ ഡൈവേഴ്‌സിന് പറ്റാത്ത അവസ്‌ഥയാണ്‌.

By Trainee Reporter, Malabar News
Arjun Missing
Ajwa Travels

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം അതിസങ്കീർണം. രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ട്രക്കിനടുത്തേക്ക് കടക്കാൻ ഡൈവേഴ്‌സിന് പറ്റാത്ത അവസ്‌ഥയാണ്‌. മൂന്ന് നോട്‌സ് വരെയാണ് നാവികസേനാ ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ സാധിക്കുക. എന്നാൽ, നിലവിൽ പുഴയിൽ 6-8 നോട്‌സ് ആണ് അടിയൊഴുക്ക്. അതിൽ ഡൈവർമാരെ ഇറക്കുക എന്നത് ആത്‍മഹത്യാപരമാണെന്നും ദൗത്യസംഘം വ്യക്‌തമാക്കി.

നാല് ലോഹഭാഗങ്ങളാണ് കണ്ടെത്തിയത്. റോഡിന്റെ സേഫ്‌റ്റി റെയിൽ, ടവർ ഭാഗം, ലോറിയുടെ ഭാഗം, ടാങ്കർ ക്യാബിൻ എന്നിവയാണ് കണ്ടെത്തിയത്. അതിനിടെ അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ് അറിയിച്ചു. അതേസമയം, ക്യാബിൻ ലോറിയിൽ നിന്ന് വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.

ലോറി കണ്ടെത്തിയ ഭാഗത്തെ അടിയൊഴുക്ക് കുറയ്‌ക്കാനായി കൂടുതൽ ഭാഗങ്ങളിൽ ഡ്രഡ്‌ജിങ്‌ നടത്തുകയാണെന്ന് കളക്‌ടർ ലക്ഷ്‌മിപ്രിയ അറിയിച്ചു. മരത്തടികൾ ഒഴികിപ്പോയതിന് ശേഷമാകാം ലോറി മുങ്ങിയതെന്നാണ് നിഗമനം. അർജുനായുള്ള തിരച്ചിൽ ഇന്ന് പത്താം ദിനമായിരുന്നു.

Most Read| നിപ; ഇനി വീട്ടിലിരുന്ന് ചികിൽസ- ഇ- സഞ്‌ജീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE