കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്‌പലത (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ പ്രമോദിനെ സംഭവത്തിന് പിന്നാലെ കാണാനില്ല.
ഇളയ സഹോദരനായ പ്രമോദിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാർ മരിച്ചു എന്ന് പ്രമോദ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ബന്ധുക്കൾ എത്തിയപ്പോൾ രണ്ട് മുറികളിൽ കട്ടിലിൽ മൃതദേഹങ്ങൾ വെള്ള പുതപ്പിച്ച നിലയിലായിരുന്നു. മരണവിവരം വിളിച്ചറിയിച്ച പ്രമോദിനെ കാണാത്തതിനാൽ ബന്ധു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ചേവായൂർ പോലീസ് സ്‌ഥലത്തെത്തി പരിശോധനകൾ നടത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തടമ്പാട്ടുതാഴത്തെ വാടക വീട്ടിൽ താമസക്കാരാണ്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഫറോക്ക് റെയിൽവേ സ്‌റ്റേഷൻ സമീപത്ത് നിന്നും പ്രമോദിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും പിന്നീട് ഫോൺ ഓഫ് ചെയ്‌ത നിലയിൽ ആണ്.
Most Read| ‘ഇന്ത്യക്കെതിരായ തീരുവ യുഎസിന് തന്നെ തിരിച്ചടിയാകും, അവർ മൂവരും ഒന്നിക്കും’