നിപ ഉറവിടം; ശേഖരിച്ച സാമ്പിളുകൾ ഇന്ന് ഭോപ്പാലിലേക്ക് അയക്കും

By Trainee Reporter, Malabar News
nipah
Representational Image
Ajwa Travels

കോഴിക്കോട്: ചാത്തമംഗലത്തെ 12കാരൻ നിപ ബാധിച്ച് മരിച്ച സംഭവത്തിൽ രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്‌ക്കായി ഇന്ന് ഭോപ്പാലിലേക്ക് അയക്കും. സാമ്പിളുകൾ ഇന്നലെ അയക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ന് വിമാനമാർഗം അയക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിന്ന് ആടിന്റേയും വവ്വാലുകളുടെയും സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ആടിന്റെ 23 രക്‌ത സാമ്പിളുകളും വവ്വാലിനെ 5 ജഡങ്ങളും 8 സ്രവ സാമ്പിളുകളുമാണ് പരിശോധനയ്‌ക്കായി ഭോപ്പാലിലേക്ക് അയക്കുന്നത്. ഇവയ്‌ക്കൊപ്പം രണ്ട് സെറ്റ് റമ്പൂട്ടാൻ പഴങ്ങളും അയക്കുന്നുണ്ട്.

നിലവിൽ കാട്ടുപന്നികളെ പിടികൂടിയുള്ള പരിശോധന നടത്തേണ്ട എന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നിപ വൈറസ് ബാധിച്ച് കാട്ടുപന്നികൾ ചത്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യ ലക്ഷ്യം. അങ്ങനെ കണ്ടെത്തിയാൽ മാത്രമേ കാട്ടുപന്നികളെ വെടിവെച്ച് പിടിച്ച് പരിശോധന നടത്തുകയുള്ളുവെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

Read Also: നിപ; സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം, 15 പേരുടെ ഫലം നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE