പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേർ മരിച്ചു, പത്തുപേരുടെ നില ഗുരുതരം

അമൃത്‌സറിലെ മജിത ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി കലൻ, തരൈവാൽ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

By Senior Reporter, Malabar News
Liquor
Representational Image
Ajwa Travels

അമൃത്‌സർ: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച 15 പേർ മരിച്ചു. അമൃത്‌സറിലെ മജിത ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി കലൻ, തരൈവാൽ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. വ്യാജമദ്യം കഴിച്ച പത്തുപേരുടെ നില ഗുരുതരമാണ്. ഇവരെ അമൃത്‌സർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമൃത്‌സർ ജില്ലാ കലക്‌ടർ സാക്ഷി സാഹ്‌നി ആശുപത്രിയിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്‌ഥിരീകരിക്കുകയും ചെയ്‌തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഞായറാഴ്‌ച വൈകീട്ട് ഒരേ ഉറവിടത്തിൽ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായത്.

തിങ്കളാഴ്‌ച രാവിലെ ചിലർ മരിച്ചെങ്കിലും നാട്ടുകാർ പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്‌കരിക്കുകയായിരുന്നു. തിങ്കളാഴ്‌ച വൈകിയാണ് മരണങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്ന് മജിത എസ്എച്ച്ഒ ആഫ്‌താബ് സിങ് പറഞ്ഞു. കേസിൽ രണ്ട് എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്യുകയും പ്രധാന വിതരണക്കാരായ പ്രഭ്‌ജിത് സിങ്, സാഹിബ് സിങ് എന്നിവരെ രാജാസാൻസിയിൽ നിന്ന് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. വിതരണക്കാരിൽ നിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിൽ വിതരണം ചെയ്‌ത നാല് പേരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE