കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം പുറത്തുവന്നു. തമിഴ്‌നാട് കള്ളക്കുറുശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാ ഫലമാണ് ഇന്ന് രാവിലെ പുറത്തുവന്നത്.
രണ്ട് പരിശോധനയിലും പേവിഷബാധ സ്‌ഥിരീകരിച്ചു. കുട്ടിയുടെ രക്‌ത സാമ്പിളും നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീരിന്റെ സാമ്പിളും പൂനെ എൻഐവിയിലാണ് പരിശോധന നടത്തിയത്. മേയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിക്ക് ആദ്യ മൂന്ന് കുത്തിവയ്‌പ്പുകളും എടുത്തിരുന്നു.
ഇതിനിടെ, പനി, ഉമിനീർ ഇറക്കാൻ പ്രയാസം തുടങ്ങിയ അസ്വസ്‌ഥതകൾ ഉണ്ടായതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്. മുഖത്ത് ഏഴ് തുന്നലുണ്ടായിരുന്നു. ചികിൽസയിലിരിക്കെ കഴിഞ്ഞ ശനിയാഴ്‌ചയാണ് കുട്ടി മരിച്ചത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!