‘പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണം; കൃത്യമായ പരിശോധന വേണം’

തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്‌ക്കളെ മാറ്റണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

By Senior Reporter, Malabar News
Stray Dogs assault in kerala
Ajwa Travels

ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്‌ഥാന സർക്കാരുകളും ഇത് സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം.

കൃത്യമായ പരിശോധന ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ജസ്‌റ്റിസ്‌ വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ബസ് സ്‌റ്റാൻഡുകൾ, ആശുപത്രികൾ, സ്‌പോർട്‌സ് കോംപ്ളക്‌സുകൾ, റെയിൽവേ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്‌ക്കളെ മാറ്റണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

തെരുവുനായ്‌ക്കളെ കന്നുകാലികളും അടക്കമുള്ള മൃഗങ്ങളെ കണ്ടെത്താൻ പട്രോളിങ് സംഘത്തെ നിയോഗിക്കണം. വിദ്യഭ്യാസ സ്‌ഥാപനങ്ങളിലേക്ക് നായ്‌ക്കൾ കയറാതിരിക്കാൻ നടപടിയെടുക്കണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട് സമർപ്പിക്കണം.

സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്‌ക്കളെ മാറ്റുന്നതിൽ മുനിസിപ്പൽ കോർപ്പറേഷൻ അടക്കം തദ്ദേശ സ്‌ഥാപനങ്ങൾ നടപടി സ്വീകരിക്കണം. പിടികൂടുന്ന നായ്‌ക്കളെ വന്ധീകരണത്തിന് ശേഷം പിടിച്ച അതേ സ്‌ഥലത്ത്‌ തുറന്നുവിടരുത്. ആശുപത്രികൾ അടക്കം പൊതുയിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.

Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE