ജസ്‌റ്റിസ്‌ കെവി വിശ്വനാഥന് 120.96 കോടി; സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്നയ്‌ക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്‌റ്റിസ്‌ വിനോദ് ചന്ദ്രൻ മ്യൂച്ചൽ ഫണ്ടിൽ എട്ടുലക്ഷം നിക്ഷേപവും ആറ് ഏക്കർ ഭൂമിയുമുണ്ട്.

By Senior Reporter, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. 21 ജഡ്‌ജിമാരുടെ വിവരങ്ങളാണ് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന ഈ മാസം 13ന് വിരമിക്കാനിരിക്കെയാണ് നടപടി. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ സുപ്രീം കോടതി പുറത്തുവിട്ടത്.

120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്‌റ്റിസ്‌ കെവി വിശ്വനാഥനാണ് ഏറ്റവും കൂടുതൽ സ്വത്ത്. 2010 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷത്തിൽ നികുതിയിനത്തിൽ സർക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്നയ്‌ക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്.

ജസ്‌റ്റിസ്‌ വിനോദ് ചന്ദ്രൻ മ്യൂച്ചൽ ഫണ്ടിൽ എട്ടുലക്ഷം നിക്ഷേപവും ആറ് ഏക്കർ ഭൂമിയുമുണ്ട്. ഏപ്രിൽ ഒന്നിലെ ഫുൾകോർട്ട് തീരുമാനപ്രകാരമാണ് വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 12 ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടൻ അപ്‌ലോഡ് ചെയ്യുമെന്ന് കോടതി പ്രസ്‌താവനയിൽ അറിയിച്ചു.

ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമന വിവരങ്ങളും സുപ്രീം കോടതി പുറത്തുവിട്ടു. 2022 നവംബർ ഒമ്പത് മുതൽ 2025 മേയ് അഞ്ചുവരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയളവിൽ 221 പേരാണ് ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കപ്പെട്ടത്. ജഡ്‌ജിമാരുടെ പേരും മതവും സിറ്റിങ് അല്ലെങ്കിൽ വിരമിച്ച ജഡ്‌ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു. സുപ്രീം കോടതി ആദ്യമായാണ് ജഡ്‌ജിമാരുടെ നിയമന വിവരങ്ങൾ പുറത്തുവിടുന്നത്.

Most Read| ആക്രമണം നേരിടാൻ പരിശീലനം; മോക്ഡ്രിൽ നടത്താൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE