ആന എഴുന്നള്ളിപ്പ്; നിയന്ത്രണങ്ങൾക്ക് സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി

എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ മൂന്ന് മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ എട്ട് മീറ്റർ അകലം മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

By Senior Reporter, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത തീരുമാനം പിൻവലിക്കാതെ സുപ്രീം കോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്‌നേഹികളുടെ സംഘടനയുടെ ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്.

കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേർക്ക് പരിക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന ആവശ്യം ഉന്നയിച്ചത്. ദേവസ്വങ്ങൾക്ക് അനുകൂലമായി, നിലവിലെ ചട്ടങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയത്.

സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടന മുൻപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ അടിയന്തിര വാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നും ജസ്‌റ്റിസ്‌ ബിവി നാഗരത്‌ന വ്യക്‌തമാക്കി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. ശിവരാത്രി ഉൾപ്പടെയുള്ള ഉൽസവങ്ങൾ വരാനിരിക്കെ അവ തടസപ്പെടുത്താനാണ് സംഘടനയുടെ നീക്കമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വാദം.

എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ മൂന്ന് മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ എട്ട് മീറ്റർ അകലം മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE