അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന പരാതി; 7 വർഷത്തിനുശേഷം ക്ഷമ ചോദിച്ച് വിദ്യാർഥിനി

കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്‌ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സിഡി ജോമോനെതിരെ 2017ലാണ് എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി പീഡന പരാതി നൽകിയത്.

By Senior Reporter, Malabar News
Sexual Assault
Rep. Image
Ajwa Travels

കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമാണെന്ന് വിദ്യാർഥിനിയുടെ കുറ്റസമ്മതം. ഏഴുവർഷത്തിന് ശേഷം ഭർത്താവിനൊപ്പം ദേവാലയത്തിലെത്തിയാണ് വിദ്യാർഥിനി കുറ്റസമ്മതം നടത്തിയത്. അധ്യാപകൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിലാണ് പീഡന പരാതി നൽകിയതെന്നുമാണ് വിദ്യാർഥിനിയുടെ കുറ്റസമ്മതം.

കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്‌ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സിഡി ജോമോനെതിരെ 2017ലാണ് എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി പീഡന പരാതി നൽകിയത്. പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നാലെ ജോമോനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌ഥാപനം പൂട്ടി.

കുടുംബാംഗങ്ങളും നാട്ടുകാരും അദ്ദേഹത്തെ അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിന് മുമ്പായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറഞ്ഞിരുന്നു. ഇതോടെ പിന്നീടുള്ള ജീവിതം കേസിന്റെ പിന്നാലെയായി. കുടുംബം പട്ടിണിയിലായതോടെ ജോമോൻ മറ്റു പണികൾക്കിറങ്ങി.

പരാതിക്കാരി അടുത്തിടെയാണ് ജോമോന്റെ ദുരിത ജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി ജോമോൻ നിരപരാധിയാണെന്ന് കുറ്റസമ്മതം നടത്തി. പള്ളിയിലെ ശുശ്രൂഷയ്‌ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്‌തു.

പിന്നീട് കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ കേസിൽ നിന്ന് ഒഴിവാക്കി. താൻ ആത്‍മഹത്യക്ക് പോലും മുതിർന്നിരുന്നതായി ജോമോൻ പറയുന്നു. എന്നാലും തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ജോമോൻ പറഞ്ഞു.

Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE